Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Year

'2025-26 സാന്പത്തിക വർഷം ഇന്ത്യ 7.4 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കുമെന്ന്''

ന്യൂഡൽഹി: ആഗോള സാന്പത്തിക വളർച്ച മന്ദഗതിയിലാകുന്പോഴും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവനയങ്ങൾ സാന്പത്തികസാഹചര്യങ്ങൾ അനിശ്ചിതത്വത്തിലാകുന്പോഴും 2025-26 സാന്പത്തിക വർഷം ഇന്ത്യ 7.4 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പ്രവചനം. ഏഷ്യയിലെ മൂന്നാമത്തെ സാന്പത്തിക ശക്തിയായ രാജ്യത്തിന്‍റെ കരുത്ത് തെളിയിക്കുന്നതാണ് ഈ പ്രവചനം.

ഈ അനുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വളർച്ചാ പ്രതീക്ഷയായ 7.3 ശതമാനത്തെ മറികടക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ 6.5 ശതമാനം വളർച്ചയെയും പിന്നിലാക്കുന്നതാണ് പുതിയ പ്രവചനം. നടപ്പു സാന്പത്തികവർഷം നോമിനൽ ജിഡിപി എട്ടു ശതമാനം വളർച്ചപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമിത് 9.7 ശതമാനമായിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിക്കും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്.

2023-24ൽ 9.2 ശതമാനം, 2024-25ൽ 6.5 ശതമാനം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ടു സാന്പത്തിക വർഷത്തെ രാജ്യത്തിന്‍റെ സാന്പത്തികവളർച്ച. ഇതിൽ 2023-24ലാണ് വലിയ മുന്നേറ്റമുണ്ടായ വർഷം. 2024-25ൽ വളർച്ചയിൽ ഇടിവുണ്ടായെങ്കിലും നടപ്പുസാന്പത്തിക വർഷം ഇതു മറികടക്കുമെന്നാണ് അനുമാനം.
2021 സാന്പത്തിക വർഷത്തിലെ കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാന്പത്തിക തളർച്ചയ്ക്കുശേഷം 2025 സാന്പത്തിക വർഷം വരെ രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ ശരാശരി 8.2 ശതമാനം വളർച്ചയാണ് നേടിയത്.

ഉത്പാദന, സേവന മേഖലകളിലെ ശക്തമായ വളർച്ച, ആരോഗ്യകരമായ ഗാർഹിക ചെലവ്, സർക്കാർ കൃത്യമായ ലക്ഷ്യങ്ങളോടെ നടത്തുന്ന ചെലവിടീൽ, സ്ഥിര ആസ്തികളിലെ മികച്ച നിക്ഷേപങ്ങൾ തുടങ്ങിയവയുമാണ് സാന്പത്തിക വളർച്ചയ്ക്കു കാരണമാകുന്നവ. വ്യവസായ ഉത്പാദനത്തിലെ വർധന, മെച്ചപ്പെട്ട വായ്പ ലഭ്യത, വിപണിയിൽ നടപ്പിലാക്കുന്ന ആഴത്തിലുള്ള പരിഷ്കാരങ്ങൾ എന്നിവയും രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.

2026 സാന്പത്തികവർഷം റിയൽ ഗ്രോസ് വാല്യൂ ആഡഡ് (ജിവിഎ) 7.3 ശതമാനം വളർച്ചയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷമിത് 6.4 ശതമാനമായിരുന്നു. എന്നാൽ, ഇതിനു വിപരീതമായി നോമിനൽ ജിവിഎ കഴിഞ്ഞ വർഷത്തേക്കാൾ (9.3%) കുറഞ്ഞ് 7.7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

മേഖലാ പ്രതീക്ഷകൾ

പുതിയ കണക്കുകൾ പ്രകാരം ഉത്പാദന മേഖലയിൽ 2026 സാന്പത്തികവർഷം ഏഴു ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷം മുന്പ് ഇത് 4.5 ശതമാനമായിരുന്നു. നിർമാണ മേഖല കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 9.4 ശതമാനത്തേക്കാൾ താഴ്ന്ന് ഈ സാന്പത്തികവർഷം ഏഴു ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ദ്വിതീയമേഖലയിലെ നിർമാണ, ഉത്പാദന മേഖല സ്ഥിരവിലയിൽ ഏഴു ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

സേവനമേഖലയിൽ മുൻ വർഷത്തെ 7.2 ശതമാനം വളർച്ചയെക്കാൾ നടപ്പു സാന്പത്തിക വർഷം 9.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സാന്പത്തികവ്യവസ്ഥയിലെ ഏറ്റവും വലിയ ചാലക ശക്തിയാണ് ഗാർഹിക ചെലവാക്കൽ. ഇത്തവണ കഴിഞ്ഞ വർഷത്തെ വളർച്ചയേക്കാൾ (7.2%) നേരിയ കുറവുണ്ടാകുമെങ്കിലും ഏഴു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കാർഷിക അനുബന്ധ മേഖലയിൽ 3.1 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്.

മെഷീനറി, ഫാക്ടറികൾ, കെട്ടിടങ്ങൾ തുടങ്ങിയ സ്ഥിര ആസ്തികളിൽ നടപ്പുസാന്പത്തികവർഷം 7.8 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമിത് 7.1 ശതമാനമായിരുന്നു. സർക്കാരിന്‍റെ ചെലവിടീൽ മുൻ വർഷം രേഖപ്പെടുത്തിയ 2.3 ശതമാനം വളർച്ചയേക്കാൾ ഈ വർഷം 5.2 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്.

Latest News

Corehub Up